മുംബയ്: പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി പേസർ മുഹമ്മദ് ഷമി ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. കഴിഞ്ഞ ദിവസം റിസർവ് താരങ്ങളായി ഷമിയും മുഹമ്മദ് സിറാജും ശാർദൂൽ താക്കൂറും ആസ്ട്രേലിയയ്ക്ക് തിരിച്ചിരുന്നു.സിറാജും ശാർദൂലും റിസർവ് ലിസ്റ്റിൽ തുടരും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്.ആ പരമ്പരയിൽ ബുംറയ്ക്ക് പകരം ഷമിയെ കളിപ്പിക്കാനിരുന്നെങ്കിലും കൊവിഡ് പിടിയിൽ നിന്ന് മുക്തനാവാത്തതിനാൽ സാധിച്ചില്ല. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്നലോകകപ്പിനുശേഷം ഷമി ട്വന്റി 20 ഫോർമാറ്റിൽ കളിച്ചിട്ടില്ല. എന്നാൽ ആസ്ട്രേലിയൻ സാഹചര്യങ്ങളിലെ പരിചയ സമ്പത്താണ് ഷമിയെ ടീമിലെടുക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 23 ന് പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്ടൻ), കെ.എൽ.രാഹുൽ, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, യൂസ്‌വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി. റിസർവ് താരങ്ങൾ : മുഹമ്മദ് സിറാജ്, ശാർദ്ദൂൽ താക്കൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |