ബ്ലൻഡ്സ്റ്റൺ അരീന: ട്വന്റി-20 ലോകകപ്പിൽ അട്ടിമറിതുടരുന്നു. പ്രാഥമിക റൗണ്ടി ൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ രണ്ട് തവണ ലോക ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ സ്കോട്ട്ലൻഡ് 42 റൺസിന് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടിക്കിറങ്ങിയ വിൻഡീസ് 18.3 ഓവറിൽ 118 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
4 ഓവറിൽ 12 റൺസ് മാത്രം നൽകി 3 വിക്കറ്ര് വീഴ്ത്തിയ മാർക്ക് വാൾട്ട്സാണ് വിൻഡീസ് ബാറ്റിംഗ് നിരയുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. ബ്രാഡ് വീൽ, മൈക്കേൽ ലീസ്ക് തുടങ്ങിയവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 38 റൺസെടുത്ത ജാസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ്സ്കോറർ. കെയ്ൽ മേയേഴ്സ് 20 റൺസെടുത്തു. ക്യാപ്ടൻ നിക്കോളാസ് പൂരൻ (5), എവിൻ ലൂയിസ്(14), ബ്രൂക്ക്സ് (4), റോവ്മാൻ പവൽ (5) എന്നിവരെല്ലാം പാടെ നിരാശപ്പെടുത്തി.
നേരത്തേപുറത്താകാതെ 53 പന്തിൽ 65 റൺസ് നേടിയ ഓപ്പണർ ജോർജ് മുൻസിയുടെ ബാറ്റിംഗാണ് സ്കോട്ട്ലൻഡിനെ നല്ല സ്കോറിൽ എത്തിച്ചത്. മക്ലിയോഡ് (24), മൈക്കേൽ ജോൺസ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസിനായി ഹോൾഡറും അൽസാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയിൽ നമീബിയ ശ്രീലങ്കയെ അട്ടിമറിച്ചിരുന്നു.
റൺറാസ,
സിംബാബ്വെയ്ക്ക് ജയം
ബ്ലൻഡ്സ്റ്റൺ അരീന: ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സിക്കന്തർ റാസയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ സിംബാബ്വെ 31 റൺസിന് അയർലൻഡിനെ കീഴടക്കി. ആദ്യം ബാറ്ര് ചെയ്ത സിംബാബ്വെ 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 174 റൺസ് നേടി. മറുപടിക്കിറങ്ങിയ അയർലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
സിംബാബ്വെയ്ക്കായി ബ്ലസിംഗ് മുസരബാനി മൂന്നും തെൻഡയി ചതാര, റിച്ചാർഡ ഗരാവ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. കുർട്ടിസ് കംഫറാണ് (27) അവരുടെ ടോപ് സ്കോറർ.
നേരത്തേ 5 വീതം സിക്സും ഫോറും ഉൾപ്പെടെ 48 പന്തിൽ 82 റൺസ് നേടിയ റാസയാണ് സിംബാബ്വെയ്ക്ക് നല്ല സ്കോർ സമ്മാനിച്ചത്. വെസ്ലി മധേവെരെ (22), ലൂക്ക് ജോംഗ്വെ (പുറത്താക 10 പന്തിൽ 20) എന്നിവരും തിളങ്ങി.
അയർലൻഡിനായി ജോഷ്വാ ലിറ്റിൽ മൂന്നും മാർക്ക് അഡയിർ, സിമി സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |