ദോഹ: ഖത്തറിൽ കാല്പന്തുകളിയുടെ ലോകമാമാങ്കത്തിന് പന്തുരുളാൻ ഇനി നാല് ദിവസത്തെ കാത്തിരിപ്പ് മാത്രം. ലോകമുഴുവൻ ലോകകപ്പ് ലഹരി വ്യാപിക്കുമ്പോൾ ടീമുകളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആരാധകരും മാദ്ധ്യമ പ്രവർത്തകരുമെല്ലാം ലോകകപ്പ് വേദിയായ ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അവസാന വട്ട മുന്നൊരുക്കങ്ങളിലാണ് അവരവരുടെ ബേസ് ക്യാമ്പുകളിൽ ടീമുകൾ.
അർജന്റീന ഇന്ന് കളത്തിൽ
ലോകകപ്പ് ഫവറിറ്റുകളായ സാക്ഷാൽ ലയണൽ മെസി നയിക്കുന്ന അർജന്റീന ഇന്ന് രാത്രി ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അബുദാബിയിൽ യു.എ.ഇയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9 മുതലാണ് മത്സരം. കഴിഞ്ഞ ദിവസം അർജന്റീന ടീം പരിശീലനം നടത്തിയപ്പോൾ ആരാധർ ഗ്രൗണ്ടിലേക്ക് കടന്നത് വിവാദമായിരുന്നു. യു.എ.ഇക്കെതിരായ മത്സര ശേഷം ടീം ദോഹയിലേക്ക് പോകും. മാഞ്ചസ്റ്രർ യുണൈറ്റഡിനെ വിമർശിച്ച് നൽകിയ അഭിമുഖം കലുഷിതമാക്കിയ അന്തരീക്ഷത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗലിന്റെ ലോകകപ്പ് ടീമിനൊപ്പം ചേർന്നു. നാളെ രാത്രി പോർച്ചുഗൽ ലിസ്ബണിൽ നൈജീരിയക്കെതിരെ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
ദോഹയിലെ ജാപ്പനീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പരിശീലന ശേഷം ഫോട്ടോയെടുക്കുന്ന ജപ്പാന്റെ ലോകകപ്പ് ടീമംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |