ജറുസലേം : സർക്കാർ രൂപീകരിക്കാനുള്ള വെല്ലുവിളികള്‍ക്കിടെ ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആർക്കും ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാനുള്ള അവസരം നെതന്യാഹുവിന് ലഭിച്ചിരുന്നു. ആ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് ഭരണത്തുടർച്ച എന്ന നെതന്യാഹുവിന്റെ മോഹം പൊലിഞ്ഞത്. ഇതോടെ പ്രതിപക്ഷ പാർട്ടികൾക്ക് ഗവൺമെന്റ് രൂപീകരിക്കാനുള്ള അവസരമൊരുങ്ങി. രണ്ട് വർഷത്തിനിടെ ഇസ്രായേലിൽ നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. മാർച്ച് 23 ന് വോട്ടെണ്ണലിന് ശേഷം സർക്കാർ രൂപീകരിക്കാൻ നെതന്യാഹുവിന് അനുവദിച്ച 28 ദിവസ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മുൻപ് ചെയ്തത് പോലെ പ്രതിപക്ഷത്തുനിന്ന് ആളെ ചാടിച്ച് ഭരണം പിടിക്കാമെന്ന നെതന്യാഹുവിന്‍റെ കണക്കുകൂട്ടൽ ഇത്തവണ നടന്നില്ല.
ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദീര്‍ഘകാലം പ്രധാനമന്ത്രി പദം അലങ്കരിച്ച റെക്കോഡുള്ള നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി തന്നെയാണ് ഇത്തവണയും ഏറ്റവും വലിയ കക്ഷി. പ്രതിപക്ഷ കക്ഷികൾക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടു വർഷത്തിനിടെ രാജ്യം അഞ്ചാമത്തെ തവണ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഭരണം നഷ്ടമായി പദവി ഒഴിയേണ്ടി വന്നാൽ നെതന്യാഹുവിനെ കാത്ത് അഴിമതി കേസുകളുടെ നീണ്ട നിര തന്നെയുണ്ടെന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |