ബെർലിൻ : രണ്ടാം ലോക യുദ്ധാവസാന കാലത്ത് ഓഷ്വിറ്റ്സിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പ് തകർത്ത സൈനികരിൽ ഒരാളായ ഡേവിഡ് ഡഷ്മാൻ (98) വിടവാങ്ങി. സോവിയറ്റ് യൂണിയന്റെ ടി-34 ടാങ്കുമായി ഓഷ്വിറ്റ്സിന്റെ വൈദ്യുതി വേലി തകർത്ത അദ്ദേഹം 'ഓഷ്വിറ്റ്സ് ഹീറോ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഓഷ്വിറ്റ്സിലെ ക്യാമ്പിനെ കുറിച്ച് അറിവില്ലാതെയാണ് അവിടെ എത്തിയതെന്നും എന്നാൽ അകത്തെത്തിയപ്പോൾ നിറയെ അസ്ഥികൂടങ്ങളും എല്ലും തോലുമായ തടവുകാരേയുെം കണ്ട് ഞെട്ടിയെന്നും പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ 1945 ജനുവരി 27ന് ഓഷ്വിറ്റ്സിന്റെ വൈദ്യുതി വേലി തകർത്ത് ക്യാമ്പിലെ തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്കിയവരിൽ ജീവിച്ചിരുന്ന അവസാനത്തെ സൈനികനായിരുന്നു ഡേവിഡ് ഡഷ്മാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |