കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ധനുഷ്കോടിയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്. വെടിവയ്പ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ സഞ്ചിരുന്ന നാല് ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ബോട്ടികളിലുണ്ടായിരുന്ന 9 പേർ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. അതിർത്തി കടന്നു മത്സ്യബന്ധനം നടത്തിയാൽ ഇനിയും വെടിവയ്ക്കുമെന്നു ശ്രീലങ്കൻ നാവികസേന ഭീഷണി മുഴക്കിയതായി തൊഴിലാളികൾ പറഞ്ഞു. തങ്ങൾ സമുദ്രാതിർത്തിക്കുള്ളിലാണ് മത്സ്യബന്ധനം നടത്തിയതെന്നും അതിർത്തി ലംഘിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് അധികൃതർക്ക് പരാതി നല്കിയിട്ടുണ്ട്. ബോട്ടുകളിൽ നിന്ന് തെളിവായി ശ്രീലങ്കൻ നാവികസേനയുടെ ബുള്ളറ്റുകൾ തെളിവായി തങ്ങളുടെ കൈവശമുണ്ടെന്നും അത് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് കൈമാറിയെന്നും അവർ പറഞ്ഞു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് യാതൊരു പ്രകോപനവുമില്ലാതെ ലങ്കൻ സൈന്യം ഈ മേഖലയിൽ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യക്കാർക്കെതിരെ വെടിവയ്ക്കുന്നത്.
സമുദ്രാതിർത്തി ലംഘിച്ച 13 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഈ മാസം ആദ്യം ഇന്ത്യൻ നാവികസേന ആക്രമിച്ചെന്ന് ശ്രീലങ്ക ആരോപിച്ചു. എന്നാൽ, ആരോപണം ഇന്ത്യ നിഷേധിച്ചു. സംഭവത്തെ അപലപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കണമെന്നും രാജ്യസഭ എം.പി അൻപുമണി രാമദോസ് പറഞ്ഞു. വേണ്ടി വന്നാൽ ശ്രീലങ്കയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഇന്ത്യ തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |