പാരിസ് : ഫ്രഞ്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതിനു നഷ്ടപരിഹാരമായി ഗൂഗിൾ 50 കോടി യൂറോ (ഏകദേശം 4400 കോടി രൂപ) നൽകണമെന്ന് ഫ്രാൻസിലെ കോംപറ്റീഷൻ റഗുലേറ്റർ ഉത്തരവിട്ടു. നഷ്ടപരിഹാര വ്യവസ്ഥകളുടെ കാര്യത്തിൽ 2 മാസത്തിനുള്ളിൽ ധാരണയായില്ലെങ്കിൽ പ്രതിദിനം 10 ലക്ഷം ഡോളർ വീതം പിഴ നൽകണമെന്നും നിർദ്ദേശമുണ്ട്.
പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ ഉള്ളടക്കത്തിന് നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താൻ യൂറോപ്യൻ യൂണിയൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിധിയെന്നാണ് വിലയിരുത്തൽ. പകർപ്പവകാശം ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ വാർത്താ ഏജൻസികളുമായി 3 മാസത്തിനുള്ളിൽ ചർച്ച നടത്താൻ ഫ്രഞ്ച് ആന്റി ട്രസ്റ്റ് ഏജൻസി ഈ വർഷമാദ്യം ഗൂഗിളിനോട് നിർദേശിച്ചിരുന്നു. ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |