ധാക്ക : രാജ്യത്തെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് റോഹിഗ്യൻ മുസ്ലീംങ്ങൾക്ക് കൊവിഡ് വാക്സിനേഷൻ നല്കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ട് ബംഗ്ലാദേശ്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൊക്സ് ബസാർ ജില്ലയിലെ രോഹിഗ്യൻ അഭയാർത്ഥി ക്യാമ്പുകളിൽ കൊവിഡ് പടർന്ന് പിടിച്ചാൽ അത് സാഹചര്യം വളരെ ഗുരുതരമാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കിയിരുന്നു. യു.എൻ ഏജൻസികളുടെ സഹായത്തോടെ 55 വയസിന് മുകളിലുള്ള 45000 റോഹിഗ്യൻ അഭയാർത്ഥികൾക്ക് വ്യാഴാഴ്ചയ്ക്കുള്ളിൽ വാക്സിൻ നല്കുമെന്ന് കോക്സ് ബാസാർ ജില്ലയിലെ മുഖ്യ ആരോഗ്യ വിദഗ്ധൻ മഹ്ബുർ റഹ്മാൻ പറഞ്ഞു. ഇത് തുടക്കമാണെന്നും ഘട്ടം ഘട്ടമായി രാജ്യത്തെ മുഴുവൻ രോഹിഗ്യൻ അഭയാർത്ഥികൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ റോഹിഗ്യൻ മുസ്ലീംങ്ങൾക്ക് കൊവിഡ് വാക്സിൻ നല്കാൻ പദ്ധതിയില്ലെന്ന് മ്യാൻമർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിൽ ഇതുവരെ 1.36 മില്യൺ ജനങ്ങളാണ് കൊവിഡ് ബാധിതരായത്. രാജ്യത്ത് 22,897 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |