ധർമ്മശാല: ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടിബറ്റൻ പ്രവാസി ഭരണകൂടം മന്ത്രിമാരെ പ്രഖ്യാപിച്ചു. ഭരണകൂടം പ്രവർത്തിക്കുന്ന ടിബറ്റൻ സമൂഹം മന്ത്രിമാരെ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പാർലമെന്റ് സ്പീക്കറെ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. 17ാം പ്രവാസി ഭരണകൂടത്തിൽ മൂന്ന് വനിതകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡോൽമാ ഗ്യാരി, താർലാം ഡോൽമാ ചാംഗ്ര, നോർസി ഡോൽമാ എന്നിവരാണ് ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരായിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ടിബറ്റൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിസഭയാണിത്. ടിബറ്റൻ ജനത ചൈനീസ് ഭരണകൂടത്തിൽ നിന്നനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാൻ പരിശ്രമിക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചു. ഇടക്കാല സ്പീക്കർ ദാവ സെറിംഗ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
17ാമത് പ്രവാസി ഭരണകൂടത്തിന്റെ പാർലമെന്റ് സ്പീക്കറായി ഖെൻപോ സോനം തെൻഫെൽ, ഡെപ്യൂട്ടി സ്പീക്കറായി ഡോൽമ സെറിംഗ് എന്നിവരെ തിരഞ്ഞെടുത്തു. ടിബറ്റൻ ബൗദ്ധസമൂഹത്തിന്റെ പ്രവാസി ഭരണകൂടം ഹിമാചലിലെ ധർമശാല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ടിബറ്റിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ച 14ാം ലാമയായ ദലായ് ലാമയാണ് ടിബറ്റൻ ജനതയുടെ ആത്മീയ ഗുരു. ഏകദേശം രണ്ടുലക്ഷത്തോളം ടിബറ്റൻ പൗരന്മാരാണ് ലോകത്തിന്റ പലഭാഗങ്ങളിലായി താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |