ബീജിംഗ്: കഴിഞ്ഞ ആഗസ്റ്റിൽ ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി ചൈന. അതേ സമയം ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലിൽ വീണതായാണ് റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഹൈപ്പർ സോണിക് മിസൈൽ നിർമ്മാണ മേഖലയിൽ ചൈനയുടെ അതിവേഗത്തിലുള്ള പുരോഗതിയിൽ അവർക്ക് ആശങ്കയുണ്ടെന്നും ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ, മണിക്കൂറിൽ 6,200 കിലോമീറ്ററാണ് ഹൈപ്പർസോണിക് മിസൈലിന്റെ വേഗം. ചൈനയെ കൂടാതെ യു.എസ് , റഷ്യയുൾപ്പെടെ കുറഞ്ഞത് 5 രാജ്യങ്ങളെങ്കിലും ഹൈപ്പർ സോണിക് മിസൈൽ വികസന ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഉത്തരകൊറിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയെന്നവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പ്രതിരോധ റഡാറുകൾക്കോ ഉപഗ്രഹങ്ങൾക്കോ പെട്ടെന്ന് സഞ്ചാരപഥം കണ്ടെത്താനാകില്ലെന്നതാണ് ഹൈപ്പർസോണിക് മിസൈലുകളുടെ പ്രത്യേകത. അതിനാൽ ഇവയെ കണ്ടുപിടിച്ച് നശിപ്പിക്കുകയെന്നത് ദുഷ്കരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |