വാഷിംഗ്ടൺ: ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയുമായി ജീവനക്കാരി. ടെസ്ല മോഡൽ 3യുടെ പ്രൊഡക്ഷൻ അസ്സോസിയേറ്റായ ജെസിക്ക ബരാസയാണ് കമ്പനിയ്ക്ക് എതിരെ പരാതി നൽകിയത്.
ജോലിക്കിടെ സഹപ്രവർത്തകർ മോശമായ രീതിയിൽ സ്പർശിക്കുന്നത് പതിവാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. കഴിഞ്ഞ മൂന്നുവർഷമായി ഇത്തരത്തിലുള്ള ഉപദ്രവങ്ങൾ അനുഭവിച്ചുവരികയാണെന്നും പരാതിയിൽ പറയുന്നു.
ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്റെ ശരീരത്തെക്കുറിച്ച് ലൈംഗിച്ചുവയോടെ സന്ദേശങ്ങൾ അയച്ചു. ആഴ്ചയിൽ പലതവണ സഹപ്രവർത്തകർ പിൻഭാഗത്ത് കടന്നുപിടിച്ചെന്നും പരാതിയിലുണ്ട്.
സഹപ്രവർത്തകരായ മറ്റ് സ്ത്രീകളും ഫാക്ടറിയിൽ നിരന്തരമായ ഉപദ്രവങ്ങൾക്ക് ഇരയായികൊണ്ടിരിക്കുകയാണെന്നും ലൈംഗികാതിക്രമമില്ലാതെ ജോലിചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഫാക്ടറിയിലെ അനുഭവങ്ങൾ കടുത്ത ആഘാതമേല്‍പ്പിച്ചെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, പരാതിയെക്കുറിച്ച് ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, ഇതേ പ്ലാന്റിൽ വച്ച് വംശീയ അധിക്ഷേപം നേരിട്ടതായി മുൻ കരാറുകാരൻ പരാതിപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് കമ്പനി 137 ദശലക്ഷം ഡോളർ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |