റിയാദ്: ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക. ഇലക്‌ട്രോണിക് ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ ഡെലിവറി നടത്തുന്ന ജീവനക്കാർക്ക് CITC യുടെ കീഴിൽ രജിസ്‌ട്രേഷൻ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നൽകുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരോ, മെഡിക്കൽ പരിശോധനയിൽ പ്രശ്നങ്ങളില്ലായെന്ന് സ്ഥിരീകരിക്കാത്തവരോ ആയ ജീവനക്കാർക്ക് ഡെലിവറി നടത്താൻ അനുമതി ഉണ്ടായിരിക്കില്ല.ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് നേടുന്നതിൽ വീഴ്ച്ച നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ച് പൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദമാക്കി. സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ള മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നാണ് മെഡിക്കൽ ജീവനക്കാർ പരിശോധന നടത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |