വിയന്ന : ആസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിൽ ഇനി കമ്മ്യൂണിസ്റ്റ് ഭരണം. ഇതാദ്യമായാണ് ഗ്രാസ് നഗരത്തിൽ ഒരു കമ്യൂണിസ്റ്റ് മേയർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവായ സഖാവ് എൽ.കെ കർ ആണ് കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ 16 വർഷങ്ങളായി ഗ്രാസ് നഗരത്തിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചു വരികയാണ് കർ. കഴിഞ്ഞ 30 വർഷമായി കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ഇവർ ഇതിന് മുൻപ് ഡെപ്യൂട്ടി മേയറുമായിട്ടുണ്ട്. 18 വർഷമായി നഗരം ഭരിച്ച പീപ്പിൾസ് പാർട്ടിയെ 28 നെതിരെ 46 വോട്ടുകൾക്കാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെടുത്തിയത്. ഇത്തവണ മേയർ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണച്ചിട്ടുണ്ട്. തലസ്ഥാനമായ വിയന്ന കഴിഞ്ഞാൽ ആസ്ട്രിയയിലെ ഏറ്റവും വലിയ നഗരമാണ് ഗ്രാസ്. അധികാരമേറ്റ ഉടനെ നഗരത്തിൽ പുതിയ ഭവന പദ്ധതി കൊണ്ടുവരുമെന്ന് മേയർ പ്രഖ്യാപിച്ചു.
2018ൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള ലേഖനമെഴുതിയതിന്റെ പേരിൽ തുർക്കിയിലെ ഏകാധിപതിയായ എർദോഗാന്റെ നിർദ്ദേശ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത സഖാവ് മാക്സ് സിൻഗാസ്റ്റ് ഇത്തവണ ഗ്രാസ് നഗരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ലേഖനത്തിൽ എർദോഗാൻ വിമർശനമുണ്ടെന്നും ഇടത് ആഭിമുഖ്യമുണ്ടെന്നും ആരോപിച്ച് 90 ദിവസമാണ് മാക്സിനെ ജയിലിലടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |