ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തോക്കുധാരികളായ അജ്ഞാതരുടെ വെടിയേറ്റ് 2 സിഖുകാർ കൊല്ലപ്പെട്ടു. പേഷാവറി ലാണ് രണ്ടു സിഖുകാരെ വെടിയേറ്റ് മരിച്ചത്. പെഷാവറിലെ സർബാന്ദ് മേഖലയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്വന്തമായി സുഗന്ധദ്രവ്യങ്ങളുടെ വിൽപ്പന നടത്തിയിരുന്ന സൽജീത് സിംഗ്(42), രഞ്ജീത് സിംഗ്(38) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെഷാവറിൽ 15,000 ലധികം സിഖ് വംശജരാണ് താമസിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും പ്രവിശ്യ തലസ്ഥാനത്തിനടുത്തുള്ള ജോഗാൻ ഷാ മേഖലയിൽ കച്ചവടം നടത്തുന്നവരാണ്. സംഭവത്തെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭിക്കുമെന്നും കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |