റഷ്യ പിടിച്ചടക്കിയ യുക്രെയിൻ നഗരമായ മെലിറ്റോപോളിൽ ഇന്നലെ കാർ ബോംബ് പൊട്ടിത്തെറിച്ചു. നഗരഹൃദയത്തിലെ ഹൗസ് ഒഫ് കൾച്ചറിന് സമീപമാണ് കാർ പാർക്ക് ചെയ്തിരുന്നത്. ആളപായം ഉണ്ടായിട്ടില്ലെന്നും എന്നാൽ മൂന്ന് പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സൈന്യം അറിയിച്ചു.റഷ്യ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറീൻ കൊളോന്ന ഇന്നലെ യുക്രെയിനിലെത്തി. കാതറീൻ ബുചാ നഗരം സന്ദർശിക്കും. ആംബുലൻസും ട്രക്കുകളുമടക്കമുള്ളവ അധികൃതർക്ക് കൈമാറും.
യുക്രെയിൻ പ്രധാനമന്ത്രി വൊളൊഡിമിർ സെലെൻസ്കി, വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യുക്രെയിൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് സന്ദർശനമെന്ന് ഫ്രഞ്ച് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, യുക്രെയിനിലെ കിഴക്കൻ മേഖല ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുന്ന റഷ്യ സിവിറോഡൊണെസ്കിലേക്ക് പ്രവേശിച്ചു.