ബീജിംഗ്: കൊടുംവരൾച്ചയിൽ ഉണങ്ങിക്കരിഞ്ഞ തെക്കുപടിഞ്ഞാറൻ ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ. സിചുവാങ് അടക്കം ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഞായറാഴ്ച മുതലാണ് മഴ കനത്തത്.
ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ച് കൊണ്ടിരിക്കുകയാണ്.
പ്രളയം പ്രതിരോധിക്കാൻ അടിയന്തര നീക്കങ്ങൾ സിചുവാങിൽ നടക്കുന്നുണ്ട്.
കടുത്ത വരൾച്ചയെ തുടർന്ന് ആഗസ്റ്റ് ആദ്യ ആഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് ഏഴിന് 60 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് ചൈനയിൽ താപനില വർദ്ധിച്ചു. നിരവധി പട്ടണങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു.
ജലവൈദ്യുത പ്ലാന്റിലെ ഉത്പാദനം കുറക്കുകയും മിക്ക പട്ടണങ്ങളിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഊർജ സംരക്ഷണത്തിനായി സിചുവാങിൽ ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിടാനും ഉത്തരവിട്ടിരുന്നു.
യാങ്സി നദീ തടം വറ്റുകയും വിളകൾ ഉണങ്ങുകയും കൃഷിപ്പാടങ്ങൾ വിണ്ടുകീറുകയും ചെയ്തത് കടുത്ത പ്രതിസന്ധി ഉയർത്തിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചോങ്കിങിലും സിചുവാങിലും കാട്ടുതീയും പടർന്ന് പിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |