ദുബായ്: റഷ്യയിൽ സന്ദർശനത്തിനെത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് തന്റെ പ്രോട്ടോക്കോൾ ലംഘിച്ച് സ്വീകരണം നൽകി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ചൊവ്വാഴ്ചയായിരുന്ന അൽ നഹ്യാനും പുട്ടിനും സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്.
തന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ഒരു ജാക്കറ്റ് നഹ്യാന് നൽകിയാണ് പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ യാത്രയാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സന്ദർശനത്തിനിടെ റഷ്യയിലെ കടുത്ത തണുത്ത കാലാവസ്ഥ നഹ്യാന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കണ്ടതോടെ പുട്ടിൻ തന്റെ ഒരു ജാക്കറ്റ് അദ്ദേഹത്തിന് നൽകിയെന്നാണ് റിപ്പോർട്ട്.
കറുത്ത ജാക്കറ്റ് ധരിച്ച് കാറിനടുത്തേക്ക് നീങ്ങിയ നഹ്യാനൊപ്പം പുട്ടിനെയും വീഡിയോയിൽ കാണാമായിരുന്നു. നഹ്യാനുമായി കാർ നീങ്ങിത്തുടങ്ങിയപ്പോൾ പുട്ടിൻ കൈവീശി യാത്ര പറയുന്നുണ്ടായിരുന്നു. ഹസ്തദാനം നൽകിയാണ് പുട്ടിൻ നഹ്യാനെ യാത്രയാക്കിയത്. യു.എ.ഇ - റഷ്യ ബന്ധം ഊഷ്മളമായി വളരുന്നതിന്റെ പ്രതീകമായാണ് പുട്ടിന്റെ ഈ സ്വീകരണം വിലയിരുത്തപ്പെടുന്നത്.
മേഖലയിലെ സമാധാനത്തിനായുള്ള മദ്ധ്യസ്ഥത ചർച്ചകൾ കൂടി നഹ്യാൻ തന്റെ വരവിലൂടെ ലക്ഷ്യമിട്ടിരുന്നു. യുക്രെയിനിലെ സംഘർഷം പരിഹാരിക്കാനുള്ള ശ്രമങ്ങളിൽ യു.എ.ഇയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് സൂചിപ്പിച്ച പുട്ടിൻ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ ദൃഢമായതിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |