കാബൂൾ: ബുർഖ ധരിക്കാത്തതിന് സർവകലാശാലയിൽ പ്രവേശനം നിഷേധിച്ചതിനത്തുടർന്ന് പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ താലിബാൻ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ചാട്ടവാറുപയോഗിച്ച് വിദ്യാർത്ഥിനികളെ മർദ്ദിക്കുന്നയാൾ താലിബാൻ സർക്കാർ ഉദ്യോസ്ഥനാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷൻ സർവകലാശാലയുടെ ഗേറ്റിനു പുറത്ത് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. താലിബാൻ സർക്കാർ ഉദ്യോഗസ്ഥർ വിദ്യോർത്ഥികളെ പിന്തുടരുകയും അവരെ പിരിഞ്ഞുപോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വിദ്യാർത്ഥിനികൾ തങ്ങളെ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയുടെ ഗേറ്റിൽ മുട്ടി. തുടർന്ന് ഉദ്യോഗസസ്ഥർ ഇവരെ മർദ്ദിക്കുകയായിരുന്നു.
താലിബാൻ ക്രൂരമായാണ് തുടക്കം മുതൽ പെരുമാറിയതെന്നും പ്രതിഷേധക്കാരെ തല്ലുകയും പ്രതിഷേധം തടസ്സപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ തടയുകയും ചെയ്‌തെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. അനധികൃത പ്രതിഷേധങ്ങൾ താലിബാൻ വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ അധികാരമേറ്റതിനു ശേഷം സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും അഭിപ്രായപ്രകടനത്തിനും തൊഴിൽ അവസരത്തിനും വസ്ത്ര ധാരണത്തിനും താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുതതിയിട്ടുള്ളത്. ആറാം ക്ലാസ് മുതൽ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഇന്ന വസ്ത്രം ധരിക്കണമെന്ന് താലിബാന്റെ വൈസ് ആൻഡ് വെർച്യു മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഉത്തരവിനെതിരെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം എന്ന മുദ്രാവാക്യം മുഴക്കി സ്ത്രീകൾ പ്രതിഷേധിച്ചുവരുന്നു.
വിദ്യാർത്ഥികളോടുള്ള തീവ്രവാദ സംഘടനയുടെ അക്രമവും പെരുമാറ്റവും ശ്രദ്ധിക്കുന്നുണ്ടെന്നും വിദ്യാർത്ഥികളുടെ ആവശ്യം യാഥാർത്ഥ്യമാക്കുമെന്നും സർവകലാശാല പ്രസിഡന്റ് നഖിബുള്ള ഖാസിസാദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |