ഹൊനിയാര: മലങ്കോയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തിനടുത്ത് പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മരണമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ചലനമുണ്ടായത്. പിന്നാലെ ദ്വീപിൽ സുനാമി മുന്നറിയിപ്പും നൽകി. ചലനത്തിൽ വസ്തുക്കൾ താഴെ വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ആളുകൾ പറഞ്ഞു. ഭൂചലനം ഏകദേശം 20 സെക്കൻഡ് നീണ്ടുനിന്നതായാണ് റിപ്പോർട്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ഉള്ളിലുള്ള തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. പ്രദേശവാസികൾ ഉയർന്ന മേഖലയിലേക്ക് മാറണമെന്ന് അറിയിച്ചിരുന്നെങ്കിലും സുനാമി മുന്നറിയിപ്പ് പിൻവലിച്ചതിനെത്തുടർന്ന് മാറേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വലിയ ഭൂചലനം അനുഭവപ്പെട്ടെന്നും എല്ലാവരും പരിഭ്രാന്തിയിലായെന്നും തലസ്ഥാനമായ ഹൊനിയാരയിലെ ഹെറിറ്റേജ് പാർക്ക് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ജോയ് നിഷ എ.എഫ്.പിയോട് പറഞ്ഞു. ഹോട്ടലിലെ ചില സാധനങ്ങൾ വീണു. മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. അവർ കൂട്ടിച്ചേർത്തു.
നഗരത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതിനാൽ ആളുകൾ ഓഫീസുകൾ ഉപേക്ഷിച്ച് ഉയർന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |