ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത്ര തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ പര്യടനത്തിനിടെ മ്യാന്മറിലെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും മ്യാവഡി പ്രദേശത്തെ അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റുകൾ ഇന്ത്യക്കാരുടെ മനുഷ്യക്കടത്ത് നടത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മ്യാന്മറിലെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ പൗരന്മാർ ഇരകളായി. മ്യാന്മറിൽ ജോലി വാഗ്ദാനം ചെയ്ത് കബളിക്കപ്പെടുകയും കഠിനമായ ജോലി സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരികയും ചെയ്ത 38 ഇന്ത്യൻ പൗരന്മാരുടെ കാര്യമുന്നയിച്ചാണ് വിഷയം അവതരിപ്പിച്ചത്. കൂടിക്കാഴ്ചയിൽ ഇന്ത്യയുടെയും മ്യാന്മറിന്റെയും അതിർത്തി പ്രദേശങ്ങളിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതും ചർച്ച ചെയ്തു. മനുഷ്യക്കടത്ത് പ്രശ്നം ഉന്നയിച്ചെന്നും ഉഭയകക്ഷി വികസന സഹകരണ പദ്ധതികൾ അവലോകനം ചെയ്തെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |