കൊച്ചി: മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ഉദയംപേരൂർ മണക്കുന്നം ചാക്കുളം വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമന് (83) 25 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.
2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി കുട്ടിക്ക് കൽക്കണ്ടവും മുന്തിരിയും മറ്റുംളനൽകി പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിവിധ വകുപ്പുകളിലായി 45 വർഷം തടവാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുമ്പോൾ 25 വർഷം മതിയാകും.
ത്യക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കെ.എം. ജിജിമോനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |