ആലപ്പുഴ: ഉത്സവപ്പറമ്പിൽ മാരകായുധങ്ങളുമായെത്തിയ ക്രിമിനൽ കേസിലെ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. വടക്കനാര്യാട് കമ്പിയത്ത് ആദവത്ത് (20) ആണ് പിടിയിലായത്. കാവുങ്കൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പടയണിമേളത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പിടിയിലായത്.
മയക്കുമരുന്ന് കൈവശം വച്ചതിന് മാരാരിക്കുളം, മണ്ണഞ്ചേരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ
കേസുണ്ട്. മൂന്ന് മാസം മുമ്പ് പാതിരപ്പള്ളി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്ക് ബിയർ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യമെടുത്തിലിറങ്ങിയതാണ് ഇയാൾ.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |