വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്ലെന്ന് പരാതി. ഇതോടെ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വില്പന വ്യാപകമായിരിക്കുകയാണ്. പരിശോധന നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തുന്നില്ല. ഇതു കാരണം പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കാൻ കച്ചവടക്കാർക്ക് യാതൊരു പേടിയുമില്ല. വ്യാപകമായി വിഷം കലർന്ന ഭക്ഷ്യവസ്തുക്കളാണ് ഗ്രാമങ്ങളിൽ വില്പനയ്ക്ക് എത്തിക്കുന്നത്. അതിർത്തി കടന്ന് എത്തുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
തമിഴ്നാട്ടിൽ നിന്നും വ്യാപകമായ തോതിലാണ് പാൽ ഉത്പന്നങ്ങളും വിവിധതരത്തുലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വില്പനയ്ക്ക് എത്തുന്നത്. പ്രധാന മത്സ്യ ചന്തകളിൽ വില്പനയ്ക്ക് എത്തുന്ന മത്സ്യങ്ങൾ ഏറെയും മാസങ്ങൾ കഴിഞ്ഞതാണ്. ചീഞ്ഞ മത്സ്യങ്ങൾ രാസവസ്തുകൾ ഉപയോഗിച്ച് കൊണ്ടുവന്ന് വ്യാപകമായി കച്ചവടം ചെയ്യുന്നുണ്ട്. വില കുറച്ച് കിട്ടുന്നതുകാരണം ഹോട്ടലുകളിൽ പോലും ചീഞ്ഞ മത്സ്യമാണ് വാങ്ങി പാകം ചെയ്യുന്നത്. എന്നാൽ ഇതൊന്നും അതികൃതർ കാണുന്നില്ല. ഇതിനു പുറമേ തമിഴ്നാട്ടിൽ നിന്നും അതിർത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെ കശാപ്പിന് കന്നുകാലികളെയും കൊണ്ടുവരുന്നുണ്ട്.
മുൻ കാലങ്ങളിൽ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകൾ നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാനിയമം നിലവിൽ വന്നതോടെ ഭക്ഷ്യസുരക്ഷാവിഭാഗമാണ് പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യസുരക്ഷവിഭാഗമാകാട്ടെ മലയോര പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.
മായം കലർന്ന്
പാൽ ഉത്പന്നങ്ങൾ
മത്സ്യങ്ങൾ
ശീതള പാനീയങ്ങളും അച്ചാറുകളും
മായം കൂടുതൽ എത്തുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്ന്
പരിശോധന നടത്താടെ ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും
ഉത്പന്നത്തിന്റെ പേരുമില്ല
കവറുകളിലും കുപ്പികളിലുമാക്കിയെത്തുന്ന മിക്ക ഭക്ഷ്യവസ്തുക്കൾക്കും പേരോ എവിടെ ഉണ്ടാക്കിയെന്ന വിവരമോ ഉണ്ടായിരിക്കില്ല. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്താനും ഉപഭോക്താക്കൾക്ക് കഴിയാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |