കൊല്ലം: വാഹന പരിശോധനയ്ക്കിടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. ഓലയിൽ പാലസ് വാർഡ് ഡിപ്പോ പുരയിടത്തിൽ അഭിലാഷ് (31), ആശ്രാമം ആറ്റുകാൽ കിഴക്കതിൽ ശ്യാംകുമാർ (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബൈപ്പാസിൽ പാലത്തറയ്ക്ക് സമീപമാണ് സംഭവം. ബൈപ്പാസിൽ വലിയ തോതിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെ മാലിന്യവുമായി എത്തിയ ടാങ്കർ ലോറി ഉദ്യോഗസ്ഥർ കൈകാട്ടിയിട്ടും നിറുത്താതെ അമിതവേഗതയിൽ കടന്നുപോകാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറിയതിനാലാണ് അപകടം ഒഴിവായത്.
ഇതിനിടെ നിയന്ത്രണംവിട്ട ടാങ്കർലോറി ആരോഗ്യ വിഭാഗത്തിന്റെ ജീപ്പിന്റെ പിൻഭാഗത്ത് ഇടിച്ചുകയറി. വാഹനത്തിന്റെ പിന്നിലിരിക്കുകയായിരുന്ന യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |