രണ്ടു മക്കളുടെയും വിവാഹം നടന്നത് കഴിഞ്ഞ ദിവസം
അന്വേഷണം വ്യാപകമാക്കി പൊലീസ്
കോട്ടയം: വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊടുത്തി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കുടുയംപടിയിൽ വാടകക്ക് താമസിക്കുന്ന വീട്ടമ്മ എങ്ങനെ കോടിമതയിൽ എത്തിയതെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പമ്പിൽ നിന്ന് പെട്രോൾ വാങ്ങിപ്പോവുന്ന ദൃശ്യങ്ങൾ സി.സി ടിവി യിൽ പതിഞ്ഞിട്ടുണ്ട്.
അയ്മനം കുടയംപടി ബി.ടി റോഡിൽ മതിലകത്ത് താഴ്ചയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജയാണ് (അജിത-53) പെള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാവിലെ അസ്വാഭാവികമായ ഗന്ധം അനുഭവപ്പെടുകയും തീയും പുകയും കാണുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തിയത്. പൊലീസെത്തിയാണ് പൊള്ളലേറ്റ ഗിരിജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
കോടിമതയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ഇവർ ഒരു കിലോമീറ്ററോളം അകലെയുള്ള കൊണ്ടോടി വർക്ക്ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തുകയായിരുന്നു. ഇവരുടെ രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |