കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 410 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടികൂടി. കുലശേഖരപുരം ആദിനാട് തെക്ക് മുറിയിൽ മുണ്ടത്തറ പടിഞ്ഞാറ്റേതിൽ വീട്ടിൽ വിനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട പ്രതി വീടിന്റെ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാനായില്ല. വിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘത്തിലെ പ്രിവന്റീവ് ഓഫീസർ വിജിലാൽ, ടീമംഗങ്ങളായ കിഷോർ, സുധീർ ബാബു എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരായം പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഒാഫീസർ എസ്. ഉണ്ണിക്കൃഷ്ണൻ പിള്ള, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |