കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി, കട്ടപ്പന, നെല്ലിപ്പാറ നാലുമുക്കിൽ കുഴിക്കോട്ടയിൽ വീട്ടിൽ കെ. കെ.ജയമോൻ ( 36) ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സൈബർ പൊലീസ് പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഡി.സി .ആർ. ബി ഡിവൈ.എസ്.പി എസ്. എം സാഹിറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര സൈബർ പൊലീസ് ഇൻസ്പെക്ടർ വി .എസ്. വിപിൻ , എസ്.ഐ അഭിലാഷ്, ജി.എസ്.ഐമാരായ ജയ്കുമാർ, പ്രസന്നകുമാർ,എ.എസ്.എ മാരായ ജഗദീപ്, ബിനു, സി.പി.ഒ മാരായ സജിത്ത്, രജിത്ത് ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പത്തനംതിട്ട റാന്നിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |