നെയ്യാറ്റിൻകര: ബൈക്കിൽ ചാരായം കടത്തിയ സംഭവത്തിൽ ബാലരാമപുരം അന്തിയൂർ നെല്ലിവിള തോട്ടത്തുവിളാകം വീട്ടിൽ വൈശാഖ് (36) നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന വാഹന പരിശോധനയിൽ ഇയാളിൽ നിന്ന് മൂന്ന് ലിറ്റർ ചാരായവും കടത്താൻ ഉപയോഗിച്ച ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ലോക്ക്ഡൗണിനോടനുബന്ധിച്ച് മദ്യം ലഭ്യമല്ലാത്തതിനാൽ നെയ്യാറ്റിൻകര ഭാഗത്ത് കച്ചവടം നടത്തുന്നതിനാണ് ചാരായം എത്തിച്ചതെന്നും ആവശ്യക്കാർക്ക് ലിറ്ററിന് രണ്ടായിരം രൂപ നിരക്കിലാണ് നൽകുന്നതെന്നും പ്രതി മൊഴി നൽകിയതായി എക്സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസർ കെ. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജൂ ,സതീഷ് കുമാർ, ഹരിത്, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |