പെരിന്തൽമണ്ണ: വിൽപ്പനയ്ക്കെത്തിച്ച വാറ്റുചാരായവും കർണ്ണാടകയിൽ നിന്നെത്തിച്ച വിദേശമദ്യവുമായി ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ അതിർത്തികളിൽ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് രണ്ടു ബൈക്കുകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 17 ലിറ്റർ വാറ്റുചാരായവും 23 കുപ്പി കർണ്ണാടക വിദേശമദ്യവുമായി (17.250 ലിറ്റർ ) മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
രാഖിൽ, അനുരാഗ് എന്നിവർ ലോക്ക് ഡൗൺ സമയത്ത് നവമാദ്ധ്യമങ്ങൾ വഴി വാറ്റുചാരായനിർമ്മാണം പഠിച്ച് രഹസ്യകേന്ദ്രത്തിൽ നിർമ്മിക്കുകയായിരുന്നു. ലിറ്ററിന് 1500 രൂപ വരെ ഈടാക്കി ഏജന്റുമാർ മുഖേനയായിരുന്നു വിൽപ്പന.കർണ്ണാടകയിൽ നിന്ന് ഏജന്റുമാർ മുഖേന പച്ചക്കറിലോറികളിൽ കൊണ്ടുവരുന്ന വിദേശമദ്യം കുപ്പി ഒന്നിന് 1800 രൂപയ്ക്കാണ് സുരേഷ്ബാബു വിൽപ്പന നടത്തുന്നത്. ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |