ബൈക്കും കാറും പെട്രോൾ ഒഴിച്ചു കത്തിച്ചു
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഇടയ്ക്കോടിൽ എസ്.എസ്.ഐയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. രാത്രി വീട്ടിൽ എത്തിയ അക്രമികൾ പെട്രോൾ ഒഴിച്ച് വാഹനങ്ങൾക്ക് തീയിട്ടു. ഇടയ്ക്കോട്, ഇടവരക്കൽ, കാഞ്ചനകാട്ടുവിള സ്വദേശിയും കളിയിക്കാവിള സ്റ്റേഷനിലെ സെലിൻകുമാറിന്റെ (49) വീടിന് നേരെ പുലർച്ചെ 2:40ന് ആണ് ആക്രമണം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പുലർച്ചെ ബൈക്കിൽ എത്തിയ രണ്ട് പേർ വീടിന്റെ മതിലിൽ കയറി സി.സി. ടി.വി തകർത്ത ശേഷം വീട്ടിൽ ഉണ്ടായിരുന്ന ബൈക്കിനും, കാറിനും പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ കുഴിത്തുറ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ പൂർണ്മായും തീ കെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന വരെ പുറത്തിറക്കി. ബൈക്കും കാറും പൂർണമായി കത്തിനശിച്ചു. വീടിന്റെ മുൻവശവും അഗ്നിക്കിരയായി. സംഭവസമയത്ത് സെലിൻകുമാറും ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. തക്കല ഡി.എസ്.പി ഗണേശൻ, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലം സന്ദർശനം നടത്തി. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം സ്പെഷ്യൽ ടീമുകൾ രൂപീകരിക്കും. എസ്.എസ്. ഐ സെലിൻകുമാർ സ്ഷ്യൽ ടീമിൽ ജോലി ചെയ്യ്തിരുന്ന ആളാണ്. 2020 ജനുവരിയിൽ കളിയിക്കാവിള സ്റ്റേഷനിലെ എസ്.എസ്.ഐ വിത്സനെ ചെക്പോസ്റ്റിൽ വെടിവെച്ച് കൊന്നിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാതലത്തിൽ ഇന്നത്തെ ആക്രമണത്തെയും ഗൗരവമായാണ് പൊലീസ് കാണുന്നത്. അന്ന് വിത്സൺ കൊലക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.എസ്.പി ഗണേശൻ ആണ് ഈ കേസും അന്വേഷിക്കുന്നത്. ആദ്യഘട്ടമായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ഒരു മാസം മുമ്പേ വളർത്തുനായയെ കൊന്നു
ഒരു മാസം മുമ്പ് എസ്.എസ്.എയുടെ വീട്ടിൽ ഉണ്ടായിരുന്ന വളർത്തുനായയെ അജ്ഞാതർ മാംസത്തിൽ വിഷം കലർത്തി കൊടുത്ത് കൊന്നിരുന്നു. മെയിൻ റോഡിൽ നിന്ന് എസ്.എസ്.ഐയുടെ വീട്ടിലേക്ക് 300 മീറ്റർ ദൂരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |