തൃശൂർ: മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ. കേസ് അട്ടിമറിക്കാൻ വനിതാ എസ്.പി തന്നെ കൂട്ടു നിന്നുവെന്ന ഗുരുതരമായ ആരോപണവുമായി ഇര തന്നെ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഒളിമ്പ്യൻ മയൂഖ ജോണി ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇരയായ യുവതി പുതിയ ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകിയിരിക്കുന്നത്. കേസ് അട്ടിമറക്കാൻ തൃശൂർ റൂറൽ എസ്.പി പൂങ്കുഴലി ശ്രമിച്ചെന്ന് പരാതി . മൊഴിയെടുക്കാൻ എത്തിയപ്പോൾ വരെ തന്നെ പുരുഷ പൊലീസുകാരുടെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു. ഒരു ഇരയ്ക്ക് നൽകേണ്ട യാതൊരു പരിഗണനയും പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. ചാലക്കുടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി കൊടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് എത്തിയപ്പോൾ അവിടെ വച്ച് പ്രതിയായ മുരിങ്ങൂർ സ്വദേശിജോൺസൺ തന്നെ ഭീഷണിപ്പെടുത്തിയെന്നും അതേകുറിച്ച് എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോഴാണ്മോശമായി പെരുമാറിയതെന്നും ഇവർ പരാതിയിൽ പറയുന്നു. ഇത് വ്യക്തി വിരോധം തീർക്കാനുള്ള പരാതിയല്ലേയെന്നും അന്വേഷണം പൊലീസ് തീരുമാനിച്ചോളാം എന്ന് പറഞ്ഞതായും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. തന്റെ വ്യക്തി വിവരങ്ങൾ പ്രതിയുടെ കൂട്ടാളികൾക്ക് നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടും പ്രതിയും കൂട്ടാളികളും തനിക്കും കുടുംബത്തിനുംനേരെ ഭീഷണി മുഴക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ആളൂർ എസ്.ഐ സിബിനും പുരുഷ പൊലീസുക്കാർക്ക് മുന്നിൽ വച്ച്മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. നടന്ന സംഭവം പുരുഷ പൊലീസുക്കാരുടെ മുന്നിൽ വച്ച് വിശദീകരിക്കാൻ എസ്.എച്ച്.ഒ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. ഇക്കാര്യവും എസ്.പിയോട് പറഞ്ഞെങ്കിലും നടപടിയെടുത്തില്ല.കേസ് കെട്ടിച്ചമച്ചാതണെന്ന് വരുത്തി തീർക്കുകയാണ് പൊലീസ് ചെയ്യുന്നത്. മൂന്നു മാസമായി എസ്.പിക്ക് പരാതി നൽകിയിട്ടും തങ്ങൾക്ക് നീതിലഭിച്ചില്ല. മയൂഖജോണി ഉന്നയിച്ച പരാതി സഭ തർക്കമായി മാറ്റാലുള്ള നീക്കവും നടക്കുന്നുണ്ട്. എസ്.പിയുടെമേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ തനിക്ക് നീതികിട്ടില്ലെന്നും ഇവർ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |