പാലോട്: കുടവനാട് തോട്ടിൽ കുളിക്കുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും, ബൈക്കിൽ പോയ യാത്രക്കാരനെ തടഞ്ഞു നിറുത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ബൈക്കിന്റെ താക്കോൽ ഊരി കൊണ്ടുപോവുകയും ചെയ്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനിൽ റെമോ കണ്ണൻ എന്നു വിളിക്കുന്ന അരുണാണ് (21) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 ഓടെ ഇയാൾ സ്വന്തം വീട് അടിച്ചു തകർക്കുകയും മാതാപിതാക്കളെയും ഭാര്യയെയും അക്രമിച്ചു പുറത്താക്കിയശേഷം വീട്ടിനടുത്തുള്ള തോട്ടിൽ കുളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ സമീപത്തെ വനത്തിലേക്ക് കയറി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നിരവധി കേസിലെ പ്രതിയായ ഇയാൾക്കെതിരെ ഗുണ്ടാനിയമപ്രകാരമുളള നടപടികൾ ആരംഭിച്ചു. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ, ഇർഷാദ്, രാജേഷ് , സുജു, വിനീത്, അനിൽ കുമാർ, റിയാസ്, ആദർശ്, ദീപ, സുനിത. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |