നെയ്യാറ്റിൻകര: കഞ്ചാവുമായി 'അപ്പാച്ചെ ബൈജു'വും കൂട്ടാളിയും നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. മംഗലത്തുകോണം അയ്യങ്കാളി നഗർ സ്വദേശിയും രണ്ട് കൊലപാതകക്കേസ് ഉൾപ്പെടെ നാല്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയുമായ 'അപ്പാച്ചെ ബൈജു' എന്ന ബിനോരാജ്, ബാലരാമപുരം വിനായക സ്ട്രീറ്റിൽ കൃഷ്ണരാജ് (22) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബാലരാമപുരത്ത് നടത്തിയ പരിശോധനയിലാണ് 100 ഗ്രാം കഞ്ചാവുമായി ആദ്യം കൃഷ്ണരാജ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് തനിക്ക് കഞ്ചാവ് ലഭിച്ചത് 'അപ്പാച്ചെ ബൈജു' വിൽ നിന്നാണെന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മംഗലത്തുകോണത്ത് നടത്തിയ പരിശോധനയിലാണ് 250 ഗ്രാം കഞ്ചാവുമായി 'അപ്പാച്ചെ ബൈജു'വും പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രേമചന്ദ്രൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്,പ്രസന്നൻ, അരുൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |