യുവതികളടക്കം ഏഴ് പേർ കസ്റ്റംസ് പിടിയിൽ
പരിശോധന ഒഴിവാക്കാൻ വാഹനത്തിൽ വിദേശ നായ്ക്കളം സ്ത്രീകളും
കൊച്ചി: ഒരു കോടി രൂപ വില വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികൾ അടക്കം ഏഴ് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ കാക്കനാട്ടുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എയും ഒരു ഐ 20 കാറും മൂന്ന് വിദേശ നായ്ക്കളെയും പിടികൂടി. ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മയക്കുമരുന്ന്
ചെന്നൈയിൽ നിന്ന്
ചെന്നൈയിൽ നിന്ന് ആഡംബര കാറിലാണ് മയക്കുമരുന്ന് കടത്തിയത്. കുടുംബസമേതമെന്ന വ്യാജേനയാണ് ഇവർ കാറിൽ സഞ്ചരിച്ചിരുന്നത്. ഇവർ തന്നെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വിദേശ ഇനത്തിലുള്ള നായ്ക്കളോടൊപ്പം സ്ത്രീകൾ സഹിതം യാത്ര ചെയ്ത് ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചും മയക്കുമരുന്ന് കൊണ്ടുവന്നിരുന്നു. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.അനികുമാർ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക് വി, കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടർ മാരായ റെമീസ് റഹിം ഷിനുമോൻ അഗസ്റ്റിൻ, ലിജിൻ കമാൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബസന്ത് കുമാർ, അരുൺകുമാർ, അനൂപ് ഡ്രൈവർ ശ്രാവൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |