കല്ലമ്പലം: റോഡിലും ഓടയിലും കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ട് വന്ന് തള്ളിയ സംഘത്തെ പള്ളിക്കൽ പൊലീസ് പിടികൂടി. ഇട്ടിവ വെളുന്തന, തേമ്പാംവിള പുത്തൻവീട്ടിൽ അനീഷ് (29), കടയ്ക്കൽ, ചാണപ്പാറ, തേക്കിൻകോളനി എസ്.എസ് നിവാസിൽ ബിജു (39), തമിഴ്നാട് തെങ്കാശി ചെങ്കോട്ട കൃഷ്ണൻ (56) എന്നിവരാണ് പിടിയിലായത്. നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് തോളൂർ പ്രദേശത്ത് കക്കൂസ് മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്നായി പരാതി ഉയർന്നിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ 2ന് മാലിന്യം നിറച്ച ടാങ്കറുമായി എത്തിയ സംഘം തോളൂരിലുള്ള നീർച്ചാലിൽ മാലിന്യം ഒഴുക്കാൻ ശ്രമിക്കവെ പൊലീസ് സംഘമെത്തുകയായിരുന്നു.
ഒരാളെ സംഭവസ്ഥലത്ത് വച്ചും ഓടി രക്ഷപ്പെട്ട മറ്റൊരാളെ പിന്നീടും പിടികൂടി.
ടാങ്കറിന്റെ ഉടമ അനീഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു മറ്റ് രണ്ട് പ്രതികൾ മാലിന്യം നിക്ഷേപിക്കാനെത്തിയത്. അനീഷിനെയും പിന്നീട് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത ടാങ്കർ ലോറിയും കോടതിയിൽ ഹാജരാക്കി. പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സാഹിൽ, മനു, അനിൽ, മുകേഷ്, രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ക്യാപ്ഷൻ: ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ അറസ്റ്റിലായ പ്രതികൾ
പിടിച്ചെടുത്ത ടാങ്കർ ലോറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |