കൊല്ലം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കമ്പിവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പൊലീസ് പിടികൂടി. പള്ളിത്തോട്ടം കടപ്പുറം പുറമ്പോക്കിൽ കൊടിമരം ജംഗ്ഷന് സമീപം സെഞ്ച്വറി നഗർ 158 ൽ ജോസ് ജയിംസ് (ചെണ്ട അനി-36) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ രണ്ടാംവാരമാണ് കേസിന് ആസ്പദമായ സംഭവം. പളളിത്തോട്ടം ലൗലാൻഡിൽ ഷാനുവിനെയാണ് ഇയാൾ ആക്രമിച്ചത്. അടിയേറ്റ് എല്ലിന് പൊട്ടലുണ്ടായ ഷാനു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ജില്ലവിട്ടുപോയ ഇയാൾ തിരികെ വന്നതായി സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസ്, സബ് ഇൻസ്പെക്ടർമാരായ അനിൽ ബേസിൽ, എൻ.ആർ. സജീവ്, എ.എസ്.ഐ മാരായ ശ്രീകുമാർ, സജയൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |