ആലപ്പുഴ: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ, മതിയായ രേഖകൾ ഇല്ലാതെ വില്പനയ്ക്കായി കൊണ്ടുവന്ന 4.56 കോടി രൂപ വിലമതിക്കുന്ന 9.81 കിലോഗ്രാം സ്വർണ്ണം പിടികൂടി.
ഇന്റലിജൻസ് സ്ക്വാഡ് ഒന്ന് നടത്തിയ നാല് പരിശോധനകളിൽ 2.17 കോടി രൂപ വിലമതിക്കുന്ന 4.37 കിലോ പുതിയ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. 11.18 ലക്ഷം രൂപ ഈടാക്കി.
ഇന്റലിജൻസ് സ്ക്വാഡ് രണ്ട് നടത്തിയ ഏഴ് പരിശോധനകളിൽനിന്നും 1.82 കോടി രൂപ വിലമതിക്കുന്ന 3.93 കിലോ പുതിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി. 10.88 ലക്ഷം രൂപ ഈടാക്കി.
ഇന്റലിജൻസ് സ്ക്വാഡ് മൂന്ന് നടത്തിയ രണ്ട് പരിശോധനകളിൽ 57.45 ലക്ഷം രൂപ വിലമതിക്കുന്ന1.14 കിലോ പുതിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി. 3.54 ലക്ഷം രൂപ പിഴ ഈടാക്കി.
ആലപ്പുഴ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ അജിത് വി.യുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ബി.മുഹമ്മദ് ഫൈസൽ, ജെ.ഉദയകുമാർ, ടി.കെ.സനൽകുമാർ, അസി.സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ കെ.രാജേന്ദ്രൻ, എ.ഇ.അഗസ്റ്റിൻ, എ.സലിം, പി.സ്മിത, പി.എൻ.ഷബ്ന, എസ്.സുപ്രിയ, ആർ.പ്രമോദ്, ഡി.രാജേഷ്, രാജേഷ് യു.എസ്, ആർ.രത്നലാൽ, ടി.ജിജോമോൻ, ഡ്രൈവർമാരായ ജോർജ് ജോസഫ്, സജീവൻ, സുജിത് ഹരിദാസ് തുടങ്ങിയവർ പരിശോധനകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |