തിരുവനന്തപുരം: കിള്ളിപ്പാലത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന ലഹരിമരുന്ന് കച്ചവടത്തിൽ ഒരു പ്രതികൂടി പൊലീസ് പിടിയിലായി. കാരയ്ക്കാമണ്ഡപം സ്വദേശി ആകാശിനെയാണ് ഇന്നലെ രാത്രി വീടിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. കരമന പൊലീസിന് കൈമാറിയ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. റെയ്ഡിനെത്തിയ പൊലീസിന് നേരെ പടക്കമെറിഞ്ഞശേഷം ഇയാൾക്കൊപ്പം രക്ഷപ്പെട്ട ഒരു പ്രതിയെ ഇനിയും പിടികൂടാനുണ്ട്. അതിനായുള്ള അന്വേഷണം തുടർന്നുവരികയാണ്. അതേസമയം പൊലീസ് എത്തുംമുമ്പ് ലോഡ്ജ് മുറിയിൽനിന്ന് ഒരു യുവാവ് രക്ഷപ്പെട്ടിരുന്നതായി വിവരം ലഭിച്ചതോടെ അയാൾക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രതികളുടെ എണ്ണം അഞ്ചാകും.
റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് വെള്ളിയാഴ്ച കോടതിയിൽ ഹർജി നൽകി. ഇവരെ ചോദ്യം ചെയ്ത ശേഷമാകും അഞ്ചാമനെ പ്രതി ചേർക്കുക. ഇയാളെക്കുറിച്ച് അറസ്റ്റിലായ പ്രതികളിൽ നിന്നാണ് പൊലീസിന് സൂചന ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |