കിഴക്കമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് അറുപതുവർഷം തടവും എഴുപതിനായിരംരൂപ പിഴയും ശിക്ഷ. കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിരകോളനിയിൽ ദിലീപിനെയാണ് (24) പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പതിനഞ്ചുകാരിയുമായി മുൻപരിചയമുണ്ടായിരുന്ന ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം. കുന്നത്തുനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. നവംബറിൽ പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി. ഷാജൻ, എസ്.ഐമാരായ ഷമീർഖാൻ, സി.കെ. സക്കറിയ, എ.എസ്.ഐ പി.എച്ച്. അബ്ദുൾ ജബ്ബാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ. അബ്ദുൾമനാഫ്, ഇ.ഡി. അനസ്, എ.കെ. പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ. സിന്ധുവായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |