വെഞ്ഞാറമൂട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കാറിൽ കറങ്ങി നടന്നു ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന സ്കൂൾ വിദ്യാർത്ഥിനികളോടെ പൾസും ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെടുകയും കാറിൽ കടന്നു കളയുകയും ചെയ്യുന്ന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് ആയിരൂർപാറ കള്ളികോട് സ്വദേശി അനീഷാണ് (29) അറസ്റ്റിലായത്. വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ തടഞ്ഞുനിറുത്തി സമാന വിഷയം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷിക്കുകയായിരുന്നു. പ്രതിയുടെ പേരിൽ മറ്റു കേസുകളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |