അടൂർ. ഇളമണ്ണൂർ പാലമുറ്റത്ത് വീട്ടിൽ സുലോചന,ഭർത്താവ് വേണുഗോപാലൻ നായർ എന്നിവരെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. കൂടൽ മഠത്തിൽ പുത്തൻവീട്ടിൽ ശ്രീരാജ് (28) , പുന്തലത്ത് വിളയിൽ വിഷ്ണു.പി നായർ(20), ചെമ്പിലാപറമ്പിൽ അശ്വിൻ (22), തിരുവനന്തപുരം നെയ്യാറ്റിൻകര മൂന്നുകല്ലുംമൂട് ഐരാക്കോട് മേലേപുത്തൻവീട്ടിൽ ബാഹുലേയൻ(59) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 23 ന് രാത്രി 7 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം കുറുവടി കൊണ്ട് ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മുഖംമറച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സി.സി.ടി.വി കാമറകൾ പരിശോധിച്ച് ഇവർ വന്ന വാഹനത്തെക്കുറിച്ചുള്ള സൂചനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ശ്രീരാജും സുലോചനയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി.ഡി, എസ്.ഐ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അൻസാജു, അമൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |