മരട്: നെട്ടൂരും കുണ്ടന്നൂരുമായി രണ്ടിടത്ത് മോഷണം. നെട്ടൂരിലെ വീട്ടിൽനിന്നും വാർപ്പും കുണ്ടന്നൂരിൽനിന്ന് നാടോടികളുടെ ഐ ഫോണുമാണ് മോഷണംപോയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നെട്ടൂർ സൗത്ത് തണ്ടാശേരി റോഡിൽ ചെറുകാട്ട് സന്തോഷിന്റെ വീട്ടിലെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന 30കി.ഗ്രാം ഭാരംവരുന്ന, 40000 രൂപ വിലമതിക്കുന്ന ഓടിന്റെ വാർപ്പാണ് മോഷണം പോയത്. രണ്ട് വാർപ്പുകളാണ് ഉണ്ടായിരുന്നത്. ഒരെണ്ണം എടുത്തതിന് ശേഷം രണ്ടാമത്തേത് എടുക്കാൻ വന്നപ്പോൾ വീട്ടിലെ പെൺകുട്ടി കണ്ടതിനെത്തുടർന്ന് മോഷ്ടാക്കൾ രക്ഷപെടുകയായിരുന്നു. പനങ്ങാട് പൊലീസ് സമീപസ്ഥാപനത്തിലെ സി.സി.ടി.വി കാമറ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്രി പെറുക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
കുട്ടനെയ്യാൻ ദേശീയ പാതയോരത്തു കുണ്ടന്നൂരിൽ തമ്പടിച്ച നാടോടികളുടെ ഐ ഫോണാണ് വ്യാഴാഴ്ച്ച പുലർച്ചെ 2.45 ന് മോഷണം പോയത്. 32000 രൂപ വിലമതിക്കുന്ന ഐ ഫോൺ, പവർ ബാങ്കുൾപ്പെടെ മോഷണം പോയതായി നാടോടികൾ മരട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നെട്ടൂരിൽ കട കുത്തിതുറന്ന് മോഷണം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |