നീലേശ്വരം: മായം കലർത്തിയ കള്ള് പിടിച്ചതിനെ തുടർന്ന് കിനാനൂർ റെയ്ഞ്ചിൽ ആറു ഷാപ്പുകൾ എക്സൈസ് അധികൃതർ അടച്ച് സീൽ ചെയ്തു. ലൈസൻസ് ഉടമയായ പി.വി. കരുണാകരന്റെ മകൻ ഇ.കെ. രഘുവിനെതിരെയാണ് കേസെടുത്തത്.
ഷാപ്പിൽ നിന്നും ശേഖരിച്ച കള്ളിൽ മിഥേൽ ആൽക്കഹാളിന്റെ അംശം അളവിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കള്ളിൽ 8.1 ശതമാനം ഇഥേൽ ആൽക്ക ഹാൾ മാത്രമെ പാടുള്ളു. എന്നാൽ ഇവിടെ നിന്നും ശേഖരിച്ച കള്ളിൽ 10.3 ശതമാനം ഇഥേൽ ആൽക്കഹാൾ അധികമായി കണ്ടെത്തുകയായിരുന്നു. കള്ളിന് വീര്യം കൂട്ടാൻ വ്യാപകമായി സ്പിരിറ്റും മറ്റും ചേർക്കാറുണ്ടത്രെ. അങ്ങിനെയാണ് ഇഥേൽ ആൽക്കഹാളിന്റെ അളവ് വർദ്ധിക്കുന്നതെന്ന് എക്സെസ് അധികൃതർ പറഞ്ഞു. ഇത് കഴിച്ചാൽ കള്ള് കുടിക്കുന്നവരുടെ ആന്തരീകാവയവങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ പടർന്ന് പിടിക്കാനും സാദ്ധ്യതയുണ്ട് കിണാവൂർ റെയ്ഞ്ചിലെ ആറു കള്ള് ഷാപ്പുകളിലും ഇത്തരം വ്യാജകള്ളുകൾ വില്പന നടത്താറുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ എക്സെസ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ശേഖരിച്ച കള്ളിന്റെ പരിശോധനാ ഫലം വന്നതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കി ഷാപ്പുകൾ പൂട്ടി സീൽ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |