കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടിയായി വൈദികന്റെ മൊഴി. സംവിധായകൻ ബാലചന്ദ്രകുമാറിനായി പണം ആവശ്യപ്പെട്ടെന്ന ദിലീപിന്റെ ആരോപണം ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദർ വിക്ടർ എവരിസ്റ്റസ് നിഷേധിച്ചു. ദിലീപുമായി സാമ്പത്തിക ഇടപാട് നടത്തിയോ എന്നറിയാൻ ഇന്നലെ ആലുവ പൊലീസ് ക്ലബ്ബിൽ ഫാ. വിക്ടറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും അത് പണം ചോദിച്ചല്ലെന്നാണ് വൈദികന്റെ മൊഴി. ജാമ്യം ലഭിച്ചശേഷം ദിലീപിനെ ഫാദർ വിക്ടർ കണ്ടിരുന്നു. വൈദികൻ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്റെ ആരോപണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |