തിരുവനന്തപുരം: നാടൻ ബോംബെറിഞ്ഞ കേസിലും ബൈക്ക് മോഷണക്കേസിലും പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. കല്ലിയൂർ കുളക്കോട്ടുകോണം നാരങ്ങറത്തല വീട്ടിൽ മിട്ടു എന്ന അഭിഷേകിനെയാണ് (21) നേമം പൊലീസ് പിടികൂടിയത്. മുൻവിരോധം കാരണം ഏപ്രിലിൽ കേളേശ്വരം സ്വദേശി രതീഷിന്റെ വീട്ടിലെ അടുക്കള ഭാഗത്ത് ബോംബെറിഞ്ഞ കേസിലും കാക്കാമൂല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലുമാണ് അഭിഷേക് പിടിയിലായത്.
ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ ആർ. രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, വിജയൻ, ജോൺ വിക്ടർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |