തിരുവനന്തപുരം: ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട 14കാരിയായ പെൺകുട്ടിയെ നഗ്നവീഡിയോയും ചിത്രങ്ങളും കാണിച്ച ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ ബദ്രക്ക് സ്വദേശിയായ സുബ്രാംശു ശേഖർ നാഥിനെയാണ് (19)തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുമായി ഫ്രീഫയർ എന്ന ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയുമായിരുന്നു. പെൺകുട്ടി ഈ ഗെയിമിന്റെ അടിമയാണെന്ന് കണ്ടാണ് പ്രതി അവസരം മുതലെടുത്തത്.ഗെയിമിന്റെ പല ഭാഗങ്ങളും കളിക്കുവാൻ താൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പെൺകുട്ടിയുടെ നഗ്നചിത്രം പ്രതി കൈക്കലാക്കിയത്.
വീഡികോൾ വഴിയുള്ള പെൺകുട്ടിയുടെ ഫോട്ടോകൾ കൈവശപ്പെടുത്തിയ പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെ പെൺകുട്ടി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ സഹോദരന്റേയും പിതാവിന്റെയും ഫോൺ നമ്പരുകൾ നേരത്തെ പ്രതി മനസിലാക്കിയിരുന്നു. ഈ നമ്പരുകളിൽ കുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ച് നൽകി പ്രതി കുടുംബത്തിലുള്ളവരെയും ഭീഷണിപെടുത്തി. കൂടുതൽ ചിത്രങ്ങൾ വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ റൂറൽ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി ഉപയോഗിച്ച സിം പൊലീസ് ട്രെയിസ് ചെയ്തപ്പോൾ പ്രതിയുടെ പിതാവിന്റെ സുഹൃത്തിന്റെ പേരിലായിരുന്നു സിം. തുടർന്ന് പ്രതിയുടെ ഐ.പി അഡ്രസും ലൊക്കേഷനും ഒഡീഷ പൊലീസിന്റെ സഹായത്തോടെ ലഭിച്ച മേൽവിലാസത്തിന്റെയും സഹായത്തോടെ ഒഡീഷയിലെത്തി സൈബർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് സി.ഐ രതീഷ്, എസ്.സി.പി.ഒ സുരേഷ്, സി.പി.ഒമാരായ അദീൻ, ശ്യാം, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |