പട്ടാമ്പി: അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയ്യൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കോങ്ങാട് സ്വദേശിയായ പെൺകുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽവെച്ചാണ് പീഡിപ്പിച്ചത്.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കോങ്ങാട് സബ് ഇൻസ്‌പെക്ടർ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ പി.ആർ.സരിഷ്, കെ.സി.വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |