കൊല്ലം: ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തിൽ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ജീവനക്കാരെ മർദ്ദിച്ചതിനൊപ്പം വില്പനയ്ക്ക് വച്ചിരുന്ന കളിക്കോപ്പുകൾ അടിച്ചുതകർത്തു.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. രണ്ട് യുവാക്കൾ പണം നൽകാതെ സാധനങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ജീവനക്കാർ ചോദ്യം ചെയ്തതോടെ ജോലിയിലുണ്ടായിരുന്ന പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷം നടത്തി. തുടർന്ന് പുരുഷ ജീവനക്കാരെ ആക്രമിച്ച ശേഷം സ്ഥലം വിട്ടു. മിനിറ്റുകൾക്ക് ശേഷം മൂന്ന് യുവാക്കളെക്കൂടി വിളിച്ച് കൊണ്ട് സംഘം തിരിച്ചെത്തി ജീവനക്കാരെ ആക്രമിച്ച ശേഷം കളിക്കോപ്പുകൾ തകർക്കുകയായിരുന്നു. കടയുടമ പൊലീസിനെ വിളിച്ചതോടെ സംഘം സ്ഥലം വിട്ടെങ്കിലും ചിന്നക്കടയിൽ നിന്ന് തന്നെ പൊലീസ് സംഘം അഞ്ച് പേരെയും പിടികൂടുകയായിരുന്നു. പ്രതികൾ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി ഈസ്റ്റ് പൊലീസ് പറഞ്ഞു. ഇവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |