കല്ലറ: ഓണവിപണി ലക്ഷ്യമിട്ട് വില്പനയ്‌ക്കായി ചാരായം കടത്തിക്കൊണ്ടുവന്നയാളെ എക്‌സൈസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പെരിങ്ങമല ചല്ലിമുക്ക് ചല്ലി ഭവനിൽ ജോഷി (35) എന്ന സതീഷിനെയാണ് വാമനപുരം റേഞ്ച് ഇൻസ്‌പെക്ടർ മോഹൻകുമാറും സംഘവും ചേർന്ന് അറസ്റ്റുചെയ്‌തത്.
സ്‌കൂട്ടറിൽ 15 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവരുമ്പോൾ പാങ്ങോട് എസാർ പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് സംഭവം. എക്സൈസ് സംഘത്തെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. താമസ സ്ഥലത്തോ പരിസര പ്രദേശങ്ങളിലോ വില്പന നടത്താതെ മറ്റിടങ്ങളിലാണ് പ്രതി വില്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. വാമനപുരം റേഞ്ച് പ്രദേശത്തെ മദ്യ - മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾ 9400069421, 0472-2837505 എന്നീ നമ്പറുകളിൽ അറിയിക്കാമെന്നും എക്സൈസ് ഇൻസ്‌പെക്ടർ മോഹൻകുമാർ വ്യക്തമാക്കി.
എക്സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ, സജീവ് കുമാർ, ഷിജിൻ, റിജു, ഹാഷിം, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ജോഷി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |