തലശ്ശേരി: ചൊക്ലിക്കടുത്ത് മേനപ്രം ശ്രീവേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. ദേവി വിഗ്രഹത്തിലെ രണ്ട് പഞ്ചലോഹ തിരുമുഖങ്ങളും ഭണ്ഡാരങ്ങൾ തകർത്ത് പണവും മോഷണം പോയി.രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് കവർച്ച നടന്നെന്ന് മനസിലാക്കിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും , നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കോവിനകത്തെക്കുള്ള പ്രവേശന കവാടം തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
മോഷണം നടത്താൻ ഉപയോഗിച്ച മഴു, മുട്ടി, ഇരുമ്പ് ആയുധങ്ങൾ തുടങ്ങിയവ ക്ഷേത്രമുറ്റത്തും ക്ഷേത്ര സന്നിധിക്ക് സമീപത്തുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പഞ്ചലോഹത്തിൽ തീർത്ത ദേവി വിഗ്രഹത്തിലെ രണ്ട് തിരുമുഖം മോഷ്ടാക്കൾ കൊണ്ടുപോയി. പഞ്ചലോഹത്തിടമ്പും സൂര്യപ്രഭയും ഇളക്കിമാറ്റിയ നിലയിലാണ്.ക്ഷേത്രസന്നിധിക്ക് അകത്തുള്ള മൂന്ന് ഭണ്ഡാരങ്ങളും ക്ഷേത്രത്തിനു പുറത്തുള്ള രണ്ടു ഭണ്ഡാരങ്ങളും മോഷ്ടാക്കൾ തകർത്തു പണം കവർന്നിട്ടുണ്ട്. മോഷണ വിവരം അറിഞ്ഞതിനെ തുടർന്ന് മലബാർ ദേവസ്വം കമ്മീഷണർ ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സദാനന്ദൻ, ടി ഉണ്ണികൃഷ്ണൻ ക്ഷേത്രം ഭാരവാഹികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഡോഗ് സ്‌കോർഡ് പരിശോധനയും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |